Advertisement

സ്‌കൂളിൽ അറബിയും ഉറുദുവും പഠിപ്പിക്കരുതെന്ന് സംഘപരിവാർ

August 1, 2016
Google News 0 minutes Read

സ്‌കൂളിൽ അറബിയും ഉറുദുവും പഠിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ, ശ്രീരാമസേന പ്രവർത്തകരുടെ അതിക്രമം. മംഗലാപുരം നീർമാർഗ സെന്റ് തോമസ് എയ്ഡഡ് ഹയർ സെക്കന്ററി സ്‌കുളിൽ ശനിയാഴ്ചയായിരുന്നു സംഭവം.

ശനിയാഴ്ചകളിൽ കുട്ടികൾക്കായി ഓപ്ഷണലായി അറബി ,കരാട്ടേ ക്ലാസുകൾ നടക്കാറുണ്ട്. ഈ സമയത്താണ് സംഘപരിവാർ പ്രവർത്തകർ സ്‌കൂളിൽ അതിക്രമം നടത്തിയത്.

ശനിയാഴ്ച രാവിലെ ഓമ്പതരയോടെ 40 ഓളം പേരാണ് സ്‌കൂളിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം വരെ ഈ സ്‌കൂളിൽ ജർമ്മൻ, ഫ്രഞ്ച് ഭാഷകളും പഠിപ്പിച്ചിരുന്നു. അധ്യാപരില്ലാത്തതിനാൽ ഇവ നിർത്തി വെക്കുകയും ്‌റബി ഭാഷാ പഠനം തുടരുകയും ചെയ്തുവരികയാണ് സംഭവം.

എക്‌സ്ട്രാ കരിക്കുലർ ക്ലാസുകളുടെ ഭാഗമായാണ ഇത്തരം ക്ലാസുകൾ നടക്കുന്നത്. ഇസ്ലാം സംസ്‌കാരം പഠിപ്പിക്കാനാണ് സ്‌കൂളിൽ ശ്രമിക്കുന്നതെന്ന് താക്കീത് ചെയ്യുകയും അറബി ക്ലാസിൽ വരരുതെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തുകയു മായിരുന്നു ഇവർ.

കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയ ഇവരെ കണ്ട് കുട്ടികൾ നിലവിളിക്കാൻ തുടങ്ങിയതോടെ പ്രിൻസിപ്പൽ മെൽവിൻ ഡിസൂസ എത്തി. സംഘത്തിനൊപ്പം മാധ്യമപ്രവർത്തകരുണ്ടായിരുന്നു. ആർക്കും ആവശ്യമില്ലെങ്കിൽ അറബി ക്ലാസ് നിർത്താമെന്ന പറഞ്ഞതോടെ ഇത് മാധ്യമ പ്രവർത്തകരോട് പറയണമെന്നായി. സംഘപരിവാർ പ്രവർത്തകരുടെ സമ്മർദ്ദത്തെ തുടർന്ന് അറബി ടീച്ചറെ പിരിച്ചുവിട്ടു.

ഉറുദുവും അറബിയും ഒരു മത വിഭാഗത്തിന്റെ ഭാഷയാണ്. അതുകൊണ്ടാണ് അവ പഠിപ്പിക്കുന്ന സ്‌കൂളിനെതിരെ പ്രതിഷേധിച്ചതെന്നും ശ്രീരാമസേന ദക്ഷിണ കന്നഡ ജില്ലാ കൺവീനർ ജീവൻ നിർമാർഗ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here