Advertisement

ആ പൊതികളിൽ നിന്ന് വിശ്വാസം അകലുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക !

August 13, 2016
Google News 1 minute Read

ലബാറിൽ മയക്കുമരുന്ന് കേസുകൾ വർധിച്ചുവരികയാണ്. പിടികൂടപ്പെടുന്നവയിൽ ഏറെയും ഗൾഫ് നഗരങ്ങൾ ലക്ഷ്യം വെച്ചുള്ളത്. അതുകൊണ്ടുതന്നെ, കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളിൽ ഗൾഫിലേക്കുള്ള ലഗേജുകളുടെ പരിശോധന കർശനമാക്കിയിട്ടുണ്ട്. ലഹരി കടത്തുകാർ പല അടവുകളും പയറ്റുന്നു. നിരപരാധികളാണ് പലപ്പോഴും കുടുങ്ങിപ്പോകുന്നത്.

kizhakkinte drugs

ഗൾഫിലെ ഉറ്റവരെ ഏൽപ്പിക്കാനുള്ള ‘പൊതി’ എന്ന വ്യാജേന, വസ്ത്രങ്ങൾക്കുള്ളിലോ ഭക്ഷ്യവസ്തുക്കൾക്കുള്ളിലോ ഒളിപ്പിച്ചാണ് ലഹരി വസ്തു കൈമാറുന്നത്. ഈയിടെ ബഹ്‌റൈനിലേക്ക് പോകാനിരുന്ന തളങ്കര കുന്നിലെ അബ്ദുർറസാഖ് വഞ്ചിക്കപ്പെട്ടു.

വസ്ത്രവും കുറച്ച് പൈസയുമാണെന്നും ബഹ്‌റൈനിലുള്ള അറഫാത്തിന് നൽകണമെന്നും പറഞ്ഞ്, റസാഖിന്റെ കൈ വശം പൊതി ഏൽപിക്കുകയായിരുന്നു. തുറന്നു നോക്കിയപ്പോൾ രണ്ട് ഷർട്ടും രണ്ട് പാന്റ്‌സും രണ്ടായിരം രൂപയുമടങ്ങിയ പൊതിക്കുള്ളിൽ ചരസ് കണ്ടെത്തി. തളങ്കരയിലെ ബാവ ഹബീബ് (38) എന്ന സിനിമാ നടനെതിരെ റസാഖ് പോലീസിൽ പരാതിപ്പെട്ടു. ബാവ ഹബീബിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊതി തുറന്നുനോക്കിയില്ലായിരുന്നുവെങ്കിൽ, ബഹ്‌റൈൻ വിമാനത്താവളത്തിൽ പിടിക്കപ്പെടുകയും റസാഖിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുകയും ചെയ്‌തേനെ.

dubai 2

കഴിഞ്ഞ മാസം ഒരു ഗൾഫ് നഗരത്തിലേക്ക് കടത്താൻ ശ്രമിച്ച 6.8 കിലോ കഞ്ചാവ് മംഗലാപുരം വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. ഭക്ഷ്യവസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി റിയാസിനെ (26) അറസ്റ്റ് ചെയ്തു. ലഗേജിനുള്ളിൽ മൂന്ന് പ്ലാസ്റ്റിക് കവറിനുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ സംശയം തോന്നി, ലഗേജ് അഴിപ്പിച്ച് വിശദ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. കാസർകോട് ബേക്കൽ സ്വദേശിയായ സുഹൃത്ത് തന്നുവിട്ടതാണെന്നും പൊതിയിൽ കഞ്ചാവാണെന്ന് അറിഞ്ഞില്ലെന്നും പ്രതിയുടെ മൊഴി. ഇത്രയധികം കഞ്ചാവ് എവിടെ നിന്ന് എന്നതിനെ കുറിച്ച് പോലീസ് അന്വേഷണം തുടരുന്നു.

മലബാറിലേക്ക് മുംബൈയിൽ നിന്നും മറ്റും വൻതോതിൽ മയക്കുമരുന്ന് എത്തുന്നുവെന്നാണ് കണ്ടെത്തൽ. യുവാക്കളിൽ പലരും മയക്കുമരുന്നിന് അടിമകളോ കടത്തുകാരോ ആയി മാറിയിട്ടുണ്ട്. കഞ്ചാവ് ഗൾഫിലെത്തിക്കാൻ കൂട്ടുനിന്നാൽ കൈ നിറയെ പണം ലഭിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

ഗൾഫിലേക്ക് പോകുന്നവരുടെ കൈയിൽ ഉറ്റവർക്ക് ഭക്ഷണങ്ങളും വസ്ത്രങ്ങളും കൊടുത്തുവിടുന്ന സമ്പ്രദായം കേരളത്തിലങ്ങോളമിങ്ങോളമുണ്ട്. ഈ സ്‌നേഹ പ്രകടനത്തെയാണ് കള്ളക്കടത്തുകാർ ചൂഷണം ചെയ്യുന്നത്. പാകം ചെയ്ത ഇറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കഞ്ചാവ് പൊതിഞ്ഞു നൽകിയ എത്രയോ സംഭവങ്ങൾ സമീപകാലത്തായി പുറത്തുവന്നു. ഗൾഫിലേക്ക് യാത്ര തിരിക്കാനൊരുങ്ങുന്നവർക്ക്, പൊതി വാങ്ങാൻ ഇപ്പോൾ ഭയമാണ്.

ടെലിഫോൺ ബന്ധം വ്യാപകമായി ഇല്ലാതിരുന്നപ്പോൾ ഒരു ‘കെട്ട്’ കത്തുകളോ, ഓഡിയോ കാസറ്റുകളോ മിക്ക യാത്രക്കാരുടെയും ലഗേജിൽ ഉണ്ടാകും. ഇവ കൊണ്ടുപോകുന്നയാളെ വഞ്ചിക്കാൻ ആരും തയ്യാറായിരുന്നില്ല. ആ വിശ്വാസം പതിറ്റാണ്ടുകളായി തുടർന്നു. അതിന്റെ നിഷ്‌കളങ്ക സാധ്യതയെയാണ്, ലഹരി കടത്തുകാർ നശിപ്പിക്കുന്നത്.

dubai 4

പണ്ടുകാലത്ത്, കൊറിയർ സർവീസുകൾ സങ്കൽപം മാത്രമായിരുന്ന കാലത്ത്, ചെറിയ പൊതികൾ ആളുകളുടെ കൈയിൽ കൊടുത്തുവിടുകയും ഗൾഫിൽ അവ ലഭിക്കുന്നവർ ഏറെ ആഹ്ലാദിക്കുകയും ചെയ്യാറുണ്ടായിരുന്നു. ടെലിഫോൺ ബന്ധം വ്യാപകമായി ഇല്ലാതിരുന്നപ്പോൾ ഒരു ‘കെട്ട്’ കത്തുകളോ, ഓഡിയോ കാസറ്റുകളോ മിക്ക യാത്രക്കാരുടെയും ലഗേജിൽ ഉണ്ടാകും. ഇവ കൊണ്ടുപോകുന്നയാളെ വഞ്ചിക്കാൻ ആരും തയ്യാറായിരുന്നില്ല. ആ വിശ്വാസം പതിറ്റാണ്ടുകളായി തുടർന്നു. അതിന്റെ നിഷ്‌കളങ്ക സാധ്യതയെയാണ്, ലഹരി കടത്തുകാർ നശിപ്പിക്കുന്നത്. സ്വന്തക്കാർ ആയാൽ പോലും പൊതി നൽകിയാൽ സ്വീകരിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.

മയക്കുമരുന്ന് കടത്തിനെതിരെ കർശന നടപടിയാണ് ഗൾഫ് ഭരണകൂടങ്ങൾ സ്വീകരിക്കുന്നത്. ഒരു നുള്ള് കഞ്ചാവ് കണ്ടെത്തിയാൽ പോലും വധശിക്ഷ ലഭിച്ചേക്കാം. ഹെറോയിൻ പോലുള്ള മാരക മയക്കുമരുന്നാണെങ്കിൽ പറയുകയേ വേണ്ട. കഴിഞ്ഞ മാസമാണ് ദമാം കോടതി രണ്ട് മലയാളികളെ വധശിക്ഷക്ക് വിധിച്ചത്. മലപ്പുറത്തെ ഹംസ അബൂബക്കർ (48), കോഴിക്കോട്ടെ ശൈഖ് മസ്താൻ (42) എന്നിവരാണവർ. മൂന്നു വർഷം മുമ്പ് മുംബൈയിൽനിന്ന് ഇന്ത്യൻ വിമാനത്തിൽ ദമാമിൽ ഇറങ്ങിയപ്പോഴാണ് ഹംസ പിടിയിലായത്. മലപ്പുറത്ത് നിന്നുള്ള ഒരാളാണ് ഹെറോയിൻ തന്നു വിട്ടതെന്നും റിയാദിലുള്ള ശൈഖ് മസ്താനെ ഏൽപിക്കാനായിരുന്നു നിർദേശമെന്നും ഹംസ പോലീസിന് മൊഴി നൽകി.

dubai 1

ചാവക്കാട്ടുകാരനായ ഹംസ മലപ്പുറത്ത് കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സാമ്പത്തികമായി രക്ഷപ്പെടാൻ ഗൾഫിൽ പോകാൻ ആഗ്രഹിച്ച ഹംസയെ ചതിക്കുകയായിരുന്നുവെന്നാണ് മനസിലാകുന്നത്. കേരളത്തിലും മുംബൈയിലുമായി വ്യാപിച്ച് കിടക്കുന്ന മയക്കുമരുന്ന് കടത്ത് ശൃംഖലയിൽ ഹംസ കുടുംങ്ങിപ്പോയതായിരിക്കണം.
പത്തു വർഷത്തിനിടയിൽ 32 കേരളീയർ സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധേയമായി. ഏറെയും മയക്കുമരുന്ന് കടത്ത് കേസിലാണ്. ഇതിൽ നിരപരാധികളും ഉണ്ടാകും. സ്വയമറിയാതെ ‘കാരിയർ’ ആയതിനുള്ള ശിക്ഷ.

അഫ്ഗാനിസ്ഥാൻ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഗൾഫിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്താറുണ്ടായിരുന്നു. ആധുനിക സജ്ജീകരണങ്ങളുമായി കസ്റ്റംസ് കർശന നിരീക്ഷണം തുടങ്ങിയതോടെ വരവ് കുറഞ്ഞു. മയക്കുമരുന്ന് കടത്തുകാർ പുതിയ വഴികൾ തേടുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളെ പരീക്ഷണ സ്ഥലമായി കാണുന്നുവോയെന്നാണ് സംശയം. കേരളത്തിൽനിന്ന് ധാരാളം ആളുകൾ ഗൾഫ് നഗരങ്ങളിൽ ദിനേന എത്തുന്നതിനാൽ, ലക്ഷ്യം മലയാളികളുമാണ്. ആ നിലയിൽ കടുത്ത ജാഗ്രത ആവശ്യമാണ്.

കഴിഞ്ഞ ദിവസം കാസർകോട് ഉപ്പളയിൽ രണ്ട് കിലോ കഞ്ചാവുമായി പത്വാടി ഇബ്‌റാഹീം (49) അറസ്റ്റിലായി. ഇയാൾ കൊലക്കേസ് പ്രതിയും കഞ്ചാവ് വിതരണ സംഘത്തിലും പ്രധാന കണ്ണിയുമാണ്. ഇത്തരക്കാരെ വ്യാപകമായി പോലീസ് പിടികൂടിയാൽ മാത്രമേ ഗൾഫ് യാത്രക്കാർക്ക് സമാധാനമുണ്ടാവുകയുള്ളൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here