നോട്ട് നിരോധനത്തെ നിശിതമായി വിമര്‍ശിച്ച് അരുണ്‍ ഷൂരി
നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി. ലക്ഷ്യം നല്ലതാണെങ്കിലും ഇത് ചിന്തിക്കാതെ എടുത്ത തീരുമാനമാണ് നോട്ട് അസാധുവാക്കലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ദുരിതം മുൻകൂട്ടിക്കാണാൻ സർക്കാറിനായില്ല.
നോട്ട് അസാധുവാക്കൽ കള്ളപ്പണത്തെ തടയുമെന്ന് കരുതുന്നില്ല. കള്ളപ്പണം കൈയിലുള്ളവർ അത് പണമായി കിടക്കക്കടിയിൽ സൂക്ഷിക്കുകയില്ല. വിദേശത്ത് ആഭരണങ്ങളിലോ സ്റ്റോക്ക് മാർക്കറ്റുകളിലോ നിക്ഷേപിക്കുകയാണ് ചെയ്യാറുള്ളത്.വ്യാപം അഴിമതി, ശാരദാ ചിട്ടി തട്ടിപ്പ്, നരദ അഴിമതി എന്നിവക്കെതിെര ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹസൻ അലി, മൊയിൻ ഖുറൈശി, വിജയ് മല്യ എന്നിവരെല്ലാം രക്ഷെപ്പട്ടു. ലളിത്മോദി ഇപ്പോഴും സ്വതന്ത്രനാണ്. പിന്നെ അഴിമതിയ്ക്കെതിരെ എന്ത് നടപടിയാണ് നടക്കുന്നത്. എന്തൊക്കെയോ വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതതെന്നും അരുണ്‍ ഷൂരി പറഞ്ഞു.
Arun Shourie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here