ലിബിയയില്‍ 118 യാത്രക്കാരുമായി വിമാനം റാഞ്ചി
ലിബിയയിൽ നിന്നും 118 യാത്രക്കാരുമായി പുറപ്പെട്ട വിമാനം അക്രമികൾ റാഞ്ചി മാൾട്ടയിൽ ഇറക്കി. ഗദ്ദാഫി അനുകൂലികളാണ് റാഞ്ചിയതെന്നാണ് സൂചന. തെക്ക് പടിഞ്ഞാറൻ ലിബിയയിലെ സേബയിൽ നിന്നും തലസ്ഥാനമായ ട്രിപോളിയിലേക്ക് യാത്രതിരിച്ച വിമാനമാണ് അക്രമികള്‍ റാഞ്ചിയത്. വിമാനം മാൾട്ടയിൽ ഇറക്കിയതായി ഒൗദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. മാൾട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് ട്വിറ്ററിലൂടെ വാര്‍ത്ത സ്ഥിരീകരിച്ചു എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള ആഫ്രിഖിയാ എയർലൈൻസിെൻറ എയർബസ് എ 320 വിമാനമാണ് അക്രമികൾ റാഞ്ചിയത്. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ വിമാനം തകർക്കുമെന്നും അക്രമികൾ ഭീഷണി മുഴക്കിയിട്ടുണ്ട്. പ്രാദേശിക സമയം രാത്രി 11.32നാണ് വിമാനം മാൾട്ടയിൽ ഇറക്കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here