Advertisement

നടി ആക്രമിക്കപ്പെട്ട കേസ് അന്ന് മുതൽ ഇന്നുവരെ

July 11, 2017
Google News 0 minutes Read
dileep arrest raid dileep aluva house

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് റിമാന്റിലാണ് ഇപ്പോൾ. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച കേസിലാണ് ദിലീപിന്റെ അറസ്റ്റ്. ദിലീപിനെതിരെ കൃത്യമായ തെളിവുകൾ ശേഖരിച്ചശേഷമാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫെബ്രുവരി 17 ന് നടി ആക്രമിക്കപ്പെട്ട അന്ന് മുതൽ ജൂലൈ 10 ന് പ്രതി ദിലീപ് അറസ്റ്റിലാകുന്നതുവരെയുള്ള നാൾവഴികൾ

2017 ഫെബ്രുവരി 17

  • കൊച്ചിയ്ക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറിൽ അതിക്രമിച്ചു കയറിയ സംഘം അപകീർത്തികരമായ വീഡിയോ ചിത്രീകരിച്ചു.

ഫെബ്രുവരി 18

  • സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ ആൻറണി പിടിയിൽ.
  • സുനിൽകുമാർ അടക്കം 6 പേർക്കെതിരെ പോലീസ് കേസെടുത്തു

ഫെബ്രുവരി 19

  • പ്രതികളായ വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവർ പിടിയിൽ.

ഫെബ്രുവരി 19

  • നടിയെ ആക്രമിക്കാൻ ഉപയോഗിച്ച വാൻ കൊച്ചി തമ്മനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ഫെബ്രുവരി 20

  • പ്രതികളിലൊരാളായ മണികണ്ഠനെ പാലക്കാട് കെ.എസ്.ആർ.ടി.സി ബസിൽ നിന്നും പിടികൂടി.

ഫെബ്രുവരി 22

  • പ്രതികളെ രക്ഷിക്കാൻ സർക്കാരിന്റെ ഒത്താശയെന്ന് പി.ടി.തോമസ് എം.എൽ.എ.

ഫെബ്രുവരി 23

  • കീഴടങ്ങാനായി എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ സുനിൽകുമാറിനേയും വിജീഷിനേയും ബലപ്രയോഗത്തിലൂടെ പോലീസ് പിടികൂടി.

ഫെബ്രുവരി 24

  • പ്രധാനപ്രതി സുനിൽകുമാറിനേയും വിജീഷിനേയും റിമാൻഡു ചെയ്തു. ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് പ്രതികൾ നടിയോട് പറഞ്ഞതായി നടൻ ലാൽ.

ഫെബ്രുവരി 24

  • നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് പിണറായി. പ്രസ്താവന പോലീസിനെ വെട്ടിലാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

ഫെബ്രുവരി 25

  • സുനിൽകുമാറുമായി കൊച്ചി നഗരത്തിൽ പോലീസിന്റെ തെളിവെടുപ്പ്.
  • ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഓടയിലുപേക്ഷിച്ചെന്നു സുനിൽ പറഞ്ഞ വെണ്ണലയിലും തെരച്ചിൽ.

ഫെബ്രുവരി 25

  • കേസിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് കൊച്ചിയിൽ പി.ടി.തോമസ് എം.എൽ.എയുടെ 48 മണിക്കൂർ സത്യാഗ്രഹം.

ഫെബ്രുവരി 26

  • സുനിൽകുമാറും വിജീഷും ഒളിവിൽ താമസിച്ചിരുന്ന കോയമ്പത്തൂരിൽ തെളിവെടുപ്പ്.

ഫെബ്രുവരി 26

  • കുറ്റകൃത്യത്തിൽ പങ്കാളിയായ മാർട്ടിൻ, മണികണ്ഠൻ, പ്രദീപ്, വടിവാൾ സലിം എന്നീ പ്രതികളെ നടി തിരിച്ചറിഞ്ഞു.

ഫെബ്രുവരി 27

  • പ്രതികളായ മാർട്ടിൻ, വടിവാൾ സലിം, മണികണ്ഠൻ, പ്രദീപ് എന്നിവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ഫെബ്രുവരി 28

  • ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഗോശ്രീ പാലത്തിൽ നിന്നു കായലിൽ എറിഞ്ഞതായി പ്രതി സുനിൽകുമാർ പോലീസിനോട്.
  • നാവികസേനയുടെ സഹായത്തോടെ മൊബൈൽ ഫോണിനുവേണ്ടി പോലീസിന്റെ തെരച്ചിൽ.

മാർച്ച് 01

  • സുനിൽകുമാറും കൂട്ടാളികളും നടിയുടെ കാറിനെ പിന്തുടരുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.

മാർച്ച് 04

  • നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഫോണിനൊപ്പം അഭിഭാഷകന് കൈമാറിയ മെമ്മറികാർഡിലെന്ന് സുനിൽകുമാറിന്റെ മൊഴി.

ജൂൺ 18

  • കേസിൽ സുനിൽകുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ്ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മൊത്തം 7 പ്രതികളും 165 സാക്ഷികളുമുണ്ട്.

ജൂൺ 21

  • പ്രതികളായ മാർട്ടിൻ, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തളളി.

ജൂൺ 23

  • അതിക്രമത്തിനിരയായ നടിയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി.

ജൂൺ 24

  • കേസുമായി ബന്ധപ്പെട്ട് ബ്ലാക്ക്‌മെയിലിങ്ങിന് ശ്രമമെന്ന് നടൻ ദിലീപ്. വിഷ്ണു എന്നൊരാൾ വിളിച്ച് ഒന്നരക്കോടി ആവശ്യപ്പെട്ടെന്ന് ദിലീപ്.

ജൂൺ 24

  • ദിലീപിന് സുനിൽകുമാർ എഴുതിയ കത്ത് പുറത്ത്.

ജൂൺ 26

  • സുനിൽകുമാറിൻറെ സഹതടവുകാരായ സനൽ, വിഷ്ണു എന്നിവർ അറസ്റ്റിൽ.

ജൂൺ 28

  • കേസിലെ പുതിയ വെളിപ്പെടുത്തലുകളെ തുടർന്ന് നടൻ ദിലീപ്, സംവിധായകൻ നാദിർഷാ എന്നിവരെ ആലുവ പോലീസ് ക്ലബ്ബിൽ 13 മണിക്കൂർ ചോദ്യം ചെയ്തു.

ജൂൺ 30

  • കേസിലെ തുടരന്വേഷണം എ.ഡി.ജി.പി സന്ധ്യ ഒറ്റയ്ക്കു നടത്തേണ്ടെന്നു പോലീസ്‌മേധാവി സ്ഥാനത്തു നിന്നു വിരമിക്കുന്നതിനു മുമ്പ് ടി.പി.സെൻകുമാർ നിർദ്ദേശിച്ചു.

ജൂൺ 30

  • സുനിൽകുമാറിന്റെ സഹതടവുകാരൻ ജിൻസൻ മജിസ്‌ട്രേറ്റിനു മൊഴി നൽകി.

ജൂൺ 30

  • കേസുമായി ബന്ധപ്പെട്ട് കൊച്ചി മാവേലിപുരത്ത് കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ പോലീസ് പരിശോധന.

ജൂലൈ 01

  • സുനിൽകുമാർ കീഴടങ്ങാൻ തന്നെ സമീപിച്ചതായി അഡ്വ.ഫെനി ബാലകൃഷ്ണൻ. സുനിലിൻറെ സുഹൃത്തുക്കളായ മഹേഷ്, മനോജ് എന്നിവരാണ് തന്നെ ബന്ധപ്പെട്ടതെന്ന് ഫെനി.

ജൂലൈ 02

  • കേസിൽ അഡ്വ.ഫെനി ബാലകൃഷ്ണന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

ജൂലൈ 02

  • ദിലീപിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ സുനിൽകുമാറിന്റെ സാന്നിധ്യം സംബന്ധിച്ച് പോലീസിന് തെളിവു ലഭിച്ചു.

ജൂലൈ 04

  • ആലുവ പോലീസ് ക്ലബ്ബിൽ അന്വേഷണസംഘം യോഗം ചേർന്നു.

ജൂലൈ 05

  • ദിലീപിൻറെ സഹോദരൻ അനൂപിന്റെയും നടൻ ധർമ്മജന്റെയും മൊഴിയെടുത്തു.

ജൂലൈ 07

  • ദിലീപിനെ ചോദ്യം ചെയ്തത് വേണ്ടത്ര തെളിവ് ശേഖരിക്കാതെയെന്ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ.

ജൂലൈ 10

  • ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തു. ആലുവ പൊലീസ് ക്ലബിൽവെച്ചാണ് ദിലീപിനെ വൈകിട്ട് ആറരയോടെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here