ഹരിപ്പാട് മെഡിക്കൽ കോളേജ്; പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകൻ ഹൈക്കോടതിയെ സമീപിച്ചു
പുതിയ മെഡിക്കൽ കോളേജുകൾ വേണ്ടെന്നുവെച്ചതോടെ ഹരിപ്പാട് മെഡിക്കൽ കോളേജിനായി ആദ്യനിക്ഷേപം നടത്തിയയാളുടെ 30 ലക്ഷം രൂപ വെള്ളത്തിലായി. പണം തിരികെ ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ ഹരികുമാർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ നേരത്തെ പദ്ധതിക്കായി നിക്ഷേപങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്ന രമേശ് ചെന്നിത്തലയുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.
കോടതിയിൽ സമർപ്പിച്ച പരാതി പ്രകാരം, രണ്ട് ഗഡുക്കളായാണ് ഹരികുമാർ പദ്ധതിക്കായി പണം നിക്ഷേപിച്ചത്. ഓഗസ്റ്റ് 17,2012 നായിരുന്നു ആദ്യത്തെ ഗഡു. ശേഷം അതേവർഷം തന്നെ ഡിസംബർ 17 ന് രണ്ടാമത്തെ ഗഡുവും നൽകി. എന്നാൽ കഴിഞ്ഞ വർഷം ജൂൺ 7 ന് പദ്ധതിക്കായി സാമ്പത്തിക ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്.
ആലപ്പുഴ മെഡിക്കൽ കോളേജിന് സമീപം സ്ഥിതിചെയ്യുന്ന ഹരിപ്പാട് മെഡിക്കൽ കോള്ജ് തുടങ്ങുന്നതിന്റെ ആവശ്യഗതയെ ധനമന്ത്രി തോമസ് ഐസക്കും, ആരോഗ്യവകുപ്പ് മന്ത്രി ഷൈലജയും ചോദ്യം ചെയ്തിരുന്നു. പദ്ധതിക്കായി 25 പേർ താൽപര്യം കാണിച്ചിരുന്നുവെന്നും, എന്നാൽ നാല് വർഷത്തിനിപ്പുറവും ആരുംമുന്നോട്ട് വന്നില്ലെന്നും, 27 ഏക്കർ വേണ്ടയിടത്ത് വെറും 12 ഏക്കർ മാത്രമാണ് ലഭിച്ചതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സർക്കാർ അനുവദിച്ച 15 കോടിയിൽ നിന്ന് 12.5 കോടി ചിലവായെന്നും തെന്നിത്തല പറഞ്ഞിരുന്നു.
എന്നാൽ പദ്ധതി ആസൂത്രണം ചെയ്ത് ഇത്രവർഷമായിട്ടും പദ്ധതി നടപ്പിലാക്കാത്തതിനാൽ പദ്ധതിക്കായി നിക്ഷേപിച്ച 30 ലക്ഷവും പലിശയും ലഭിക്കണമെന്നാണ് ഹരികുമാർ കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ആവശ്യം.
haripad medical college investor approaches hc for returning money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here