Advertisement

പത്തനംതിട്ടയിലെ പൊലീസ് മര്‍ദനം: എസ് ഐ ജിനുവിനെയും മൂന്ന് പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തു

4 hours ago
Google News 2 minutes Read
Pathanamthitta-police-attack

പത്തനംതിട്ടയില്‍ വിവാഹസംഘത്തെ മര്‍ദ്ദിച്ച എസ് ഐ ജെ യു ജിനുവിനും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍. റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെതാണ് നടപടി. എസ് ഐക്കും പൊലീസുകാര്‍ക്കും വലിയ വീഴ്ച്ച സംഭവിച്ചെന്നാണ് പത്തനംതിട്ട എസ്പിയുടെ റിപ്പോര്‍ട്ട്. എസ്‌ഐയെ സ്ഥലം മാറ്റാനുള്ള തീരുമാനത്തിനെതിരെ മര്‍ദനമേറ്റവര്‍ രംഗത്ത് വന്നിരുന്നു.

വിവാഹറിസപ്ഷന്‍ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് ഇന്നലെ രാത്രി പൊലീസിന്റെ മര്‍ദനമേറ്റത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം വിശ്രമത്തിനായി വാഹനം നിര്‍ത്തിയപ്പോഴാണ് പൊലീസ് ലാത്തി വീശിയത്. ഇരുപത് അംഗ സംഘമായിരുന്നു ട്രാവലറില്‍ ഉണ്ടായിരുന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ വിവാഹസംഘത്തിലുണ്ടായിരുന്നവര്‍ക്ക് തലയ്ക്കും കൈയ്ക്കും തോളിനും പരുക്കേറ്റു.

അതിക്രമത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ആളുമാറിയാണ് ആക്രമണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പരുക്കേറ്റവരുടെ മൊഴിയെടുത്തി. മര്‍ദ്ദമേറ്റവരുടെ പരാതിയില്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തു. എന്നാല്‍ എസ്‌ഐയെ താല്‍ക്കാലികമായി പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് സ്ഥലംമാറ്റം നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് കടന്നത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി.

Story Highlights : Police attack in Pathanamthitta: SI Jinu and three policemen suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here